SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 28 November 2017

യഥാർത്ഥത്തിൽ ഗുരു ആരാണ് ???

യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും വിനയത്തിൽ ക്രിസ്തുവും ത്യാഗത്തിൽ ബുദ്ധനും സ്ഥൈര്യത്തിൽ നബിയും പോലെ ഒരായസ്സും വപുസ്സും ബലിയർപ്പിച്ചിട്ടും നമുക്കിന്നും സംശയമാണ് - യഥാർത്ഥത്തിൽ ഗുരു ആരാണ് ???
സാമൂഹിക പരിഷ്കരണം -അയിത്തോച്ചാടനം - തത്വചിന്ത - സാഹിത്യം -സാമ്പത്തിക ശാസ്ത്രം - പ്രകൃതിസ്നേഹം -കാർഷിക ഉദ്ബോധനം -ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം- വ്യവസായം -സംഘടനാപാടവം -വൈദ്യം - വേദം-ജ്യോതിഷം - യോഗ-അതീന്ദ്രിയജ്ഞാനം -അരുൾ - അൻപ് - അനുകമ്പ തുടങ്ങി പ്രാപഞ്ചിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്നേവരെ ഒരു ഋഷിവര്യനും കഴിയാത്ത തനതായ മുദ്രകൾ തൃപ്പാദങ്ങൾ പകർന്നുതന്നു.തൃപ്പാദങ്ങൾ സാക്ഷാൽ പരബ്രഹ്മമാണെന്ന് ഗുരുവിന്റെ സാന്നിദ്ധ്വത്തിൽ തന്നെ ഋഷികവി കുമാരനാശൻ അർത്ഥശങ്കയ്ക്കിടയില്ലാതെ രചിച്ചു നൽകി, ശിവലിംഗദാസ സ്വാമികൾ ദർശിച്ച ഗുരുവിനെ ഓം നമ:ശിവായ ഭാവത്തെ ഗുരുഷഡ്കമായി പകർന്നുതന്നു. സ: ശരീരനായിരിക്കുമ്പോൾ ദൈവമായി ആരാധിക്കുവാൻ തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയ്ക്ക് അനുമതി നല്കി. എണ്ണിയാലൊടുങ്ങാത്ത അത്ഭുത സിദ്ധികൾ സ:ശരീരനായിരിക്കുമ്പോൾ അനുഭവമാക്കി തന്നു. ഇതൊന്നും നാം പഠിക്കാതെ അഥവാ പഠിക്കാൻ മെനക്കെടാതെ ഗുരുവിനെ അവരവരുടെ സങ്കുചിത ഭൗതിക ഭാവത്തിൽ മാത്രം ദർശിക്കുന്നു ....95വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിയുടെ മണ്ണിൽ
എത്തി ഭഗവാനെ നമസ്കരിച്ച വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗേറിന്റെ വാക്കുകൾ നിസ്സാരമായി കാണരുത്. ലോകത്തിന്റെ നാനഭാഗങ്ങളിലും സഞ്ചരിച്ച വിശ്വമഹാകവി ആരെയെല്ലാം ദർശച്ചിട്ടാണ് ശിവഗിരിയിൽ വന്നത്? ശ്രീരാമകൃഷ്ണ പരമഹംസനേയും, വിവേകാനന്ദസ്വാമിയെയും, റൊമൻ റോളണ്ടിനേയും, മഹാത്മഗാന്ധിയെയും, 19, 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പുണ്യാത്മാക്കളെയും, മഹാത്മാക്കളെയും ഒക്കെയും ദർശിച്ച രവീന്ദ്രനാഥ് ടാഗോർ ലോകമഹാഗുരുവിനെ ദർശിച്ച ശേഷം ശിവഗിരിയിൽ വച്ചു എന്താണ്പറഞ്ഞത് ?
"ശ്രീനാരായണപരമഹംസദേവനോട് തുല്യനായഒരാളെയും താൻ ദർശിച്ചിട്ടില്ല ചക്രവാള സീമയേയും ഉലംഘിച്ചു നിൽക്കുന്ന യോഗ നയനങ്ങളും, "ഈശ്വരചൈതന്യം" നിറഞ്ഞ് തുളുമ്പുന്ന മുഖതേജസ്സും തനിക്ക് ഒരു കാലവും മറക്കാനാവില്ലെന്ന്"ഭൂമിയിലെ സ്വർഗ്ഗത്തിൽനിന്നു കൊണ്ട് ലോകത്തോടു പറഞ്ഞു. ഗുരുദേവന്റെ ഈശ്വരീയ ഭാവം തുറന്നു കാട്ടിത്തരുന്ന വാക്കുകൾ ആയിരുന്നു ആ മഹാപുരുഷന്റെ ഹൃദയത്തിൽ നിന്നും മൊഴിഞ്ഞത്.
ടാഗോറിന്റെ കൂടെ വന്ന യൂറോപ്യനായ ക്രിസ്ത്യൻപാതിരി(ചർച്ച് ഓഫ് ഇംഗ്ലണ്ട് ) ആയിരുന്ന സി.ഫ്. ദീനബന്ധുആൻഡ്രൂസ് എന്ന മഹാപുരുഷൻ ഗുരുദേവനിൽ സാക്ഷാൽ ദൈവത്തെയാണ് ദർശിച്ചത്.
"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽകണ്ടു ആ ചൈതന്യ മൂർത്തി ഇന്ത്യയുടെ തെക്കെ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനല്ലാതെ മറ്റാരുമല്ല"
എന്തുകൊണ്ട്, ഞാൻ നവോത്ഥാന നായകനെ നേരിൽ കണ്ടു എന്ന് പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ വിപ്ലവകാരിയെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ സാമൂഹ്യ പരിഷ്ക്കർത്താവിനെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല. "ദൈവത്തെ നേരിൽ കണ്ടു എന്ന് തന്നെ പറഞ്ഞു" തലസ്ഥാന നഗരിയിൽ നവോത്ഥാന നായകൻ എന്ന്
വിളിച്ചു കൊണ്ട് പ്രതിമസ്ഥാപിക്കുന്നു.ദൈവത്തെ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതികളുടെ വാക്കുകളിൽ ഗുരുവിന്റെ ഈശ്വരീയഭാവം നിറഞ്ഞ് തുളുമ്പുന്നു.
അന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന മനുഷ്യ സമൂഹത്തെഉദ്ധരിക്കുവാൻ വേണ്ടി ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം ഭവനത്തിൽ മാടനാശാന്റെയും, കുട്ടിയമ്മയുടെയും പുത്രനായി ദൈവം ശ്രിനാരായണ ഗുരുദേവനായി തിരുഃ അവതാരം ചെയ്തു.
യേശുക്രിസ്തു ദൈവപുത്രനാണെന്നന്നും നബി തിരുമേനി ദൈവത്തിന്റെ പ്രവാചകനാണെന്നും പറഞ്ഞു.
എന്നാൽ തൃപ്പാദങ്ങൾ പറയുന്നു.
"നാമും ദൈവവും ഒന്നായിരിക്കുന്നു
ഇനി നമുക്കു വ്യവഹരിക്കുന്നതിനു പാടില്ല. ഓ.... ! ഇതാ നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു"
ആത്മവിലാസം എന്ന ഗദ്യ കൃതിയിലൂടെ ഗുരുവിന്റെ ദൈവികഭാവം നമുക്ക് മുൻപിൽ ഭഗവാൻ തുറന്നു തരുന്നു. ഗുരുവിന്റെ 73 വർഷക്കാലത്തെ തിരു:അവതാരചരിത്രങ്ങളി
ലൂടെയും 65-ൽ പരം ക്യതികളിലൂടെയും നിർമ്മലമായ മനസ്സോടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ഗുരുദേവന്റെ തിരു:സ്വരൂപം അറിയാൻ സാധിക്കും.
https://www.facebook.com/photo.php?fbid=1077636145711721&set=a.191147274360617.50147.100003960367013&type=3&theater&ifg=1

ചതയ വൃതം അനുഷ്ഠിക്കേണ്ട രീതി

(ഗുരുദേവ ചരണം ശരണം)
ചതയം നാളിന്റെ തലേന്നാൾ രാത്രിതുടങ്ങി ,ചതയം നാളിൽ സായം സന്ധ്യയോടെ ചതയവൃതം അവസാനിപ്പിക്കാം . കഴിയുമെങ്കിൽ മൂന്നു നാൾ മുമ്പ് വൃതം അനുഷ്ഠിക്കുന്നത് നല്ലതാണ് . കഴിവതും മത്സ്യ മാംസാദി മദ്യം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ് . സന്ധ്യാവന്ദനം ഭക്തിപുരസ്സരം തുടരുക . 108 തവണ " ഓം നമോ നാരായണായ " അഷ്ടാക്ഷരീമന്ത്രം ജപിക്കുക . മനസ് ശുദ്ധമായി വേണം ഇതൊക്കെ അനുവർത്തിക്കാൻ എന്ന് മറക്കരുത് . എല്ലാവര്ക്കും താല്പര്യമുണ്ടെങ്കിൽ 5 ,7 ,9 നിലവിളക്കുകൾ (ഒറ്റ വരുന്ന സംഖ്യ കൂടാം ) കൊളുത്തി ഓം നമോ നാരായണായ എന്ന മന്ത്രം ഒന്നോ ,രണ്ടോ മൂന്നോ മണിക്കൂർ ജപിക്കാം . മനസ്സ് ശുദ്ധമാകാൻ ഇത് അനുവർത്തിക്കുന്നത് നല്ലതാണ് .
വീടും പരിസരവും പൂജാമുറിയും ശുചിയായി സൂക്ഷിക്കുക . കഴിയുമെങ്കിൽ അരിയാഹാരം ഒഴിവാക്കാം . അതിരാവിലെ കുളികഴിഞ്ഞു ബ്രഹ്മാമുഹൂർത്തത്തിൽ ഉണർന്നു കുളികഴിഞ്ഞു ഗുരുദേവ ചിത്രത്തിൽ മാലചാർത്തുകയും 6-15ന് നിലവിളക്കു കൊളുത്തി നിത്യേന ചൊല്ലുന്ന പ്രാർത്ഥനയിൽ ലയിച്ചു ജപിക്കാം .
( നിലവിളക്കു കൊളുത്തുമ്പോൾ കുമാരനാശാൻ രചിച്ച ദീപാർപ്പണത്തിന്റെ ആദ്യ നാലുവരിയെങ്കിലും ചൊല്ലണം )ഗുരുമന്ദിരവും പരിസരവും ശുചിയാക്കി വെക്കുക . ഗുരുദേവന്റെ പ്രതിമയോ ,ചിത്രതിലോ മാലചാർത്തി അലങ്കരിച്ചു വെയ്ക്കുക . അതിന്റെ മുന്നിൽ ഭക്തജനങ്ങൾക്ക് ഇരുന്നു സമൂഹ പ്രാർത്ഥന നടത്താൻ മറ്റും സൗകര്യമായിരിക്കണം .
6-15 ൻറെ സവിശേഷത എന്ത് .?
ഗുരുദേവ ജനം ശിവഗിരി അംഗീകരിച്ചത് 1855 ആഗസ്റ്റ് 28 (മലയാളം 1031 ചിങ്ങം 14 നും ) ചതയദിനം കാലത്ത് 6-15നും ആണ് . ഈ സമയത്തിൽ നാം പ്രാർത്ഥനയിൽ ലയിക്കണം . ഗുരുധ്യാനം കഴിഞ്ഞാൽ ഗുരുവിന്റെ ആത്മോപദേശം തുടങ്ങിയ ആദ്ധ്യാത്മിക കൃതികൾ പാരായണം ചെയ്യാം . ഗുരുദേവന്റെ കീർത്തനങ്ങളും മറ്റു കീർത്തനങ്ങളും ചൊല്ലി സമർപ്പണം ശ്ലോകങ്ങൾ മംഗളാരതിയും കഴിഞ്ഞു (കർപ്പൂരാരാധന )പ്രഭാത പൂജകൾ അവസാനിപ്പിക്കാം . സായംസന്ധ്യവരെ വിളക്ക് കെടാതെ സൂക്ഷിക്കുക .
ഇന്നരീതിയിൽ ഇരിക്കണം എന്ന് നിർബന്ധിക്കരുത് . മനസ്സ് ശുദ്ധമായാൽ എല്ലാം ശുഭമായിരിക്കും എന്നറിയുക .
ഓം ' എന്നു മന്ത്രം മൂന്നു തവണ ദീർഘമായി ഒരുവിട്ടുകൊണ്ടു ജപിച്ചു തുടങ്ങുക .
ഓം ..... മൂന്നു പ്രാവശ്യം ചൊല്ലുക ,
(നിലവിളക്കു കത്തിക്കുമ്പോൾ ചൊല്ലേണ്ടത് )
ഭാവബന്ധമൊടു സത്യരൂപണം
ദേവ, നിൻമഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ ......
അതുകഴിഞ്ഞു പ്രാർത്ഥന തുടങ്ങാം ...
1 - ഗുരുധ്യാനം (ഗുരൂർ ബ്രഹ്മ )
2 - ഗുരുസ്തവം (നാരായണ മൂർത്തേ )
3 - ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു )
4 - ഈശാവാസ്യോപനിഷത്തു (ഈശൻ ജഗത്തിലെല്ലാം )
5 - അനുകമ്പാദശകം (ഒരു പീഡയെറുമ്പിനും )
6 - ഗുരുഷ്ഡ്കം (ഓം ബ്രാഹ്മണേ )
7 - ഗദ്യ പ്രാർത്ഥന (കാണപ്പെടുന്നതൊക്കെയും )
8 - സമർപ്പണ ശ്ലോകങ്ങൾ നമാമി നാരായണ , അന്യഥാ ശരണം , ത്വമേവ ശരണം , അസതോ മ സത്ഗമയ , പൂർണ്ണമദ: പൂർണ്ണമിദം അത് കഴിഞ്ഞു ഓം ശാന്തി മൂന്നു തവണ ചൊല്ലണം . പ്രാർത്ഥനകൾ ഒരാൾ ചിട്ടയോടെ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അത് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും .
9 - കർപ്പൂരം കത്തിക്കുമ്പോൾ ചൊല്ലേണ്ടത് .
(അന്തർ ജ്യോതി ബഹിർജ്യോതി
പ്രത്യഗ് ജ്യോതി പരാത്‌പരാ
ജ്യോതിർ ജ്യോതി സ്വയം ജ്യോതി-
ആത്മജ്യോതി ശിവോസ്മ്യഹം ...!
പ്രാർത്ഥന കഴ്‌തിഞ്ഞു കർപ്പൂരാരാധന നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ചു പിരിയാം . കഴിയുന്നതും അന്ധവിശ്വാസങ്ങൾ ഒഴിവാക്കി ഗുരുദേവൻ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക . ഗുരുദേവന്റെ അത്ഭുത പ്രവർത്തികൾ അല്ല ലോകത്തിനാവശ്യം . ഗുരുദേവന്റെ അത്ഭുത വചനങ്ങളും സന്ദേശങ്ങളുമാണെന്നു നാം മറക്കരുത് . എല്ലാവര്ക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
വിവരണത്തിന് കടപ്പാട് : സച്ചിദാനന്ദസ്വാമി
https://www.facebook.com/guruvaikari/photos/a.1122925317732806.1073741827.1122907894401215/1988448684513794/?type=3&theater&ifg=1

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' - ചരിത്രം എഴുതാതെപോയ പേര്

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു.
നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌. കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.
അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍. ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?" പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !!
ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.
വഴിയൊന്നാണെങ്കിലും ശ്രീ നാരായണ ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍.
മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു. വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.
എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല. 1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!.
1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും "സഖാവെ" എന്നുവിളിച്ചില്ല.
ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം
അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു.
ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ "സഖാവേ" എന്നുവിളിച്ചില്ല.
മൂക്കുത്തിവഴക്ക്‌
ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു.
പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...
ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു. കഥകളിയോഗം പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു.... എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌.
കഥകളിയോഗം
1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
രാജാവിന്റെ വീരശൃഖല
പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഹരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.
മാംബുഴക്കരിക്കാരന്‍ കരപ്രമാണി
കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.
ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.
സഞ്ചാരസ്വാതന്ത്ര്യം
'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.
മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' (ഇസ്ലാം മതം സ്വീകരിച്ചവന്‍) ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി. നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധ പണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി.
കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.
സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ ?.....
Image may contain: 1 person
https://www.facebook.com/photo.php?fbid=531451897209593&set=a.127420040946116.1073741827.100010343622681&type=3&theater&ifg=1

ഗുരുഭക്തിയും നേർച്ചയും

തിരുവിതാംകൂർ നിയമസഭയിലെ പ്രഗൽഭനായ ഒരംഗമായിരുന്നു ചേർത്തലക്കാരനായ എൻ. ആർ. കുഷ്ണൻ വക്കീൽ. അദ്ദേഹത്തിനു ജനിച്ച ആദ്യത്തെ കുഞ്ഞ് അകാലത്തിൽ പൊലിഞ്ഞുപോവുകയുണ്ടായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ അതിന്റെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമായി വക്കീലും കുടുംബവും നിരന്തരം പ്രാർത്ഥിക്കുകയും നിരവധി പൂജകൾ നടത്തുകയുമൊക്കെ ചെയ്തു. പക്ഷെ ആ കുഞ്ഞും ബാല്യത്തിൽ തന്നെ പരലോകം പൂണ്ടു.
കൃഷ്ണൻ വക്കീൽ ഗുരുദേവനിൽ വലിയ ഭക്തിയുള്ള ആളായിരുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ചില വ്രതങ്ങളനുഷ്ഠിക്കുകയും ഗുരുദേവന്റെ പേരിൽ ഒരു നേർച്ച കഴിക്കുകയും ചെയ്തു. ഓരോ വെള്ളിയാഴ്ചയും കുളികഴിഞ്ഞ് ഗുരുദേവനെ സങ്കല്പിച്ച് പ്രാർത്ഥന നടത്തിയിട്ട് ഒരു ചക്രം വീതം ഒരു പ്രത്യേക വഞ്ചിയിൽ നിക്ഷേപിക്കുവാൻ തുടങ്ങി. ആ വഞ്ചിപ്പണം ഗുരുദേവനു സമർപ്പിച്ചുകൊള്ളാം എന്നായിരുന്നു നേർച്ച. എന്നാൽ ഗുരുദേവൻ തന്റെ ഭവനത്തിലെഴുനുള്ളി നേരിട്ട് അതു സ്വീകരിക്കണം എന്നായിരുന്നു വക്കീലിന്റെ ആഗ്രഹവും പ്രാർത്ഥനയും.
തൃപ്പാദങ്ങൾ ഏഴുന്നള്ളിയാൽ അപ്പോൾ ഇരിക്കുന്നതിനായി പുതിയൊരു മെത്തപായ വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. അതിനിടത്തിൽ എന്തെല്ലാം തിരക്കുകളും പ്രയാസങ്ങളും ഉണ്ടായിട്ടും പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും യാതൊരു വിഘ്ഞങ്ങളുമുണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ കൃഷ്ണൻവക്കീലിന്റെ പത്‌നി മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തവണ വക്കീലിനും കുടുംബത്തിനും തികഞ്ഞ ആത്മവിശ്വാസവും ഉണ്ടായിരുന്നു.
കുഞ്ഞിനു അന്നപ്രാശം നടത്തുന്നതിനുള്ള സമയം അടുത്തുവന്നു. ചോറൂണ് എവിടെവച്ചു നടത്തണമെന്നും മറ്റും ആലോചനവന്നപ്പോൾ വക്കീൽ പറഞ്ഞു.
"അന്നപ്രാശം സ്വാമികളെകൊണ്ട് കഴിപ്പിക്കാം."
അപ്പോൾ ഭാര്യ ചോദിച്ചു.
"അതിനു നമ്മൾ കുഞ്ഞുമായി ശിവഗിരിക്കു പോകണ്ടെ?"
വക്കീൽ: "പോകേണ്ടതില്ല. സ്വാമികൾ ഇവിടെ എഴുന്നള്ളി അതു നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. അതാണ് എന്റെ പ്രാർത്ഥനയും."
ഭാര്യ: "അങ്ങനെയായാലും ഗുരുസ്വാമിയെ കണ്ട് അതിനു അപേക്ഷിക്കേണ്ടതല്ലേ?"
അതിനായി ഗുരുസ്വാമിയെ അങ്ങോട്ട് പോയി കാണുകയോ ക്ഷണിക്കുകയോ അപേക്ഷിക്കുകയോ ചെയുകയില്ലെന്നും തന്റെ നേർച്ചയും ഭക്തിയും വിശ്വാസവും ത്രികാലജ്ഞാനിയായ ഗുരുസ്വാമി ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നും വക്കീൽ പത്നിയോടു പറഞ്ഞു. ആ വിവരം മറ്റൊരാൾക്കുപോലും അറിയുമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ചേർത്തല കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിനായി ഭഗവാൻ എത്തിച്ചേർന്നു. പക്ഷെ അപ്പോഴും കൃഷ്ണൻ വക്കീൽ തൃപ്പാദങ്ങളെ കാണുവാൻ അങ്ങോട്ടുപോകുന്നില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കു വലിയ ആധിയായി.
അന്നാട്ടിലെ വിശ്വാസികളായ മുഴുവൻ ജനങ്ങളും അപ്പോൾ കളവങ്കോടം ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നെങ്കിലും കൃഷ്ണൻ വക്കീൽ മാത്രം തന്റെ ഭവനത്തിലെ പൂജാമുറിയിൽ നിന്നും അന്നു പുറത്തിറങ്ങിയിരുന്നതേയില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങുവാൻ നേരത്ത് ഗുരുദേവൻ "നമ്മുടെ കൃഷ്ണൻ വന്നില്ലേ" എന്ന് അന്വേഷിച്ചു. അപ്പോൾ കൃഷ്ണൻ വക്കീലിനെ അവിടെ കണ്ടവരായി ആരും ഉണ്ടായിരുന്നില്ല.
"എങ്കിൽ കൃഷ്ണനെ കണ്ടിട്ടുപോകാം" എന്നു പറഞ്ഞുകൊണ്ട് ഗുരുദേവൻ അപ്പോൾത്തന്നെ കൃഷ്ണൻ വക്കീലിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു.
തന്റെ ഭവനത്തിൽ എഴുന്നള്ളിയ സ്വാമിയെ കൃഷ്ണൻ വക്കീൽ സാഷ്ടാംഗം നമസ്കരിച്ചു വരവേറ്റു. അദ്ദേഹം നേർച്ചയായി നിക്ഷേപിച്ചുകൊണ്ടിരുന്ന പൂജാമുറിയിലെ വഞ്ചിപ്പണം ഗുരുദേവൻ ഒരു മന്ദഹാസത്തോടെ സ്വീകരിക്കുകയും ആരുടെയും പ്രത്യേകമായ അപേക്ഷകൂടാതെ വക്കീലിന്റെ കുഞ്ഞിനു അന്നപ്രാശം നടത്തുകയും ചെയ്തു.